Monday, 24 March 2014

ഓണത്തിന് ഇടയിലെ പ്രതികാര കച്ചവടം!

ഞാന് പണിയെടുക്കുന്ന ഞങ്ങളുടെ സ്വന്തം മംഗലാപുരം ഡീ സിയില് ഞങ്ങളുടെ ഓണാഘോഷ പരിപാടികള് ഒരാഴ്ച നീണ്ടു നില്ക്കുന്ന ഒരു "വന്" സംഭവം ആണ് കേട്ടോ.. ജാതി മത ജോബ് ലെവല് ഭേദമന്യേ എന്നെ പോലെ ഉള്ള സാദാ എസ് ഈകള് മുതല് അങ്ങ് മേലോട്ട് ഡീ സി ഹെഡ് വരെ (മലയാളി ആണ് കേട്ടോ) ഏക മനസ്സോടെ ഫീല്ഡില് ഇറങ്ങി പ്രവര്ത്തിക്കുന്ന സംരംഭം! "ഡോണ്" ഉകള് ഉണ്ടാക്കപ്പെടുകയും തളിര്ക്കുകയും തളരുകയും ചെയ്യുന്ന സീസണ്.

ഓണവിളംബരഘോഷയാത്രയില് തുടങ്ങി ശിങ്കാരി മേളം, ഗാനമേള, തിരുവാതിര, ഡാന്സ് കോമ്പെടിശന്, സിന്ഗിംഗ് കോമ്പെടിശന് , ഓണക്കളി, പൂക്കളം, തട്ടുകട, ഇത്യാദി സംഭവങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്കുള്ള ഒരു മെഗാ ഓണസദ്യയില് അവസാനിക്കുന്ന ഓണാഘോഷം ആണ് ഇവിടെ!

ഇതിലൊക്കെ ഓടിനടന്നു പ്രവര്ത്തിക്കുന്ന ഒരുപാട് "മല്ലു" കുട്ടികളെയും നമുക്ക് കാണാം.. പരിപാടിയിലൂടെ ജീവിതം "സെറ്റ്" ആക്കിയ യുവജനങ്ങളും ധാരാളം! വെള്ളിയാഴ്ചത്തെ ഓണസദ്യയും കൂടെ കഴിയുമ്പോ ഒരാഴ്ച ഓടിനടന്ന, ഉറക്കമിളച്ചു കഷ്ടപ്പെട്ട് പൂ ഇറുത്ത, സദ്യ വിളമ്പിയ, ബാക്ക് സ്റ്റേജ് - ഓണ് സ്റ്റേജ് പ്രവര്‍ത്തിച്ച "അധ്വാനിക്കുന്ന ജനവിഭാഗങ്ങള്" ടെ നടു ഓടിഞ്ഞിട്ടുണ്ടവും എന്നുള്ളത് തീര്‍ച്ച..

ഇത്തവണത്തെ വെള്ളിയഴ്ച്ചക്ക് ഒരു പ്രത്യേകത ഉണ്ടാരുന്നു.. മിന്ഫിയുടെ സ്വന്തം ആസ്ഥാന ഗായകനും, യുവ കോമളനും, ഒരു പാട് തരുനീമണികളുടെ സ്വപ്ന സുന്ദരന്‍ എന്നും അങ്ങനെ അങ്ങനെ അറിയപ്പെടുന്ന നമ്മുടെ സ്വന്തം ജോബച്ചായന്റെ കാത്തു കാത്തിരുന്നുള്ള കല്യാണം ആണ് പിന്നെ ദിവസം - കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ച രാവിലെ 12 മണിക്ക് അങ്ങ് പാല ലാലന്‍ പള്ളീല്‍ വച്ച്.. 3 - 4 ദിവസം മുന്നേം കൂടെ അച്ചായന്‍ വിളിച്ചു ഓര്‍മിപ്പിച്ചതാ "എടീ.. നീ രാവിലെ അങ്ങേത്തിക്കൊളുമല്ലോ അല്ലെ" ന്നു.. അപ്പൊ "എന്തൊരു ചോദ്യമാ അച്ചായോ .. ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്ക്‌ എന്താഘോഷം!! " എന്നൊക്കെ വന്‍ ഡയലോഗ് ടെലിവെര്‍ ചെയ്തതാ നിക്കുന്ന ഞാന്‍!

വെള്ളിയാഴ്ച വൈകുന്നേരത്തെ മലബാര്‍ എക്സ്പ്രെസ്സില്‍ കേറിയാല്‍ ഒരു ഫൈവ് അര സിക്സ് ഒക്കെ ആവുമ്പോ ചെങ്ങന്നൂര്‍ എത്താം. അവിടുന്ന് എന്റെ വീട്ടിലോട്ടു , അതായതു പത്തനംതിട്ടയിലേക്കു കൂടി വന്നാല്‍ ഒരു ഒരു മണിക്കൂര്‍ യാത്ര ന്നു കൂട്ടിക്കോ.. അപ്പൊ എങ്ങനെ പോയാലും ഒരു സെവെന്‍ മണി ആവുമ്പോ വീട്ടിലെത്തും.. പിന്നെ കുളിച്ചു, കഴിച്ചു, സുന്ദരി ആവാന്‍ ഒരു ഒന്നര മണിക്കൂര്‍ (കഴിക്കാന്‍ ഞാന്‍ ഒത്തിരി സ്ലോ ആണ് കേട്ടോ.. അതുകൊണ്ടാണ്‌ ഒന്നര മണിക്കൂര്‍.. അല്ലാതെ നിങ്ങളിപ്പോ വിചാരിച്ച പോലെ ഒരുങ്ങാന്‍ ഒന്നും അല്ല.. പൊന്നും കുടത്തിനെന്തിനാ പൊട്ടു എന്നെന്റെ അപ്പച്ചന്‍ ഇപ്പോഴും പറയാറുണ്ട്!) അപ്പൊ ഒരു എട്ടര ആവുമ്പോഴേക്കും വീട്ടില്‍ നിന്ന് ടേക്ക് ഓഫ്‌ ചെയ്യാം! പിന്നെ അഹങ്കാരം പറയുവല്ല കേട്ടോ.. എന്റെ നാട്ടില്‍ എല്ലാര്‍കും കാര്‍ ഉണ്ട്.. അതുകൊണ്ട് ഞങ്ങള്‍ടെ നാട്ടുകാരധികം പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കാറില്ല.. മീന്‍ ബസ്‌ ഒന്നും യുസ്‌ ചെയ്യാറില്ല.. ഡിമാണ്ട് കുറയുമ്പോ സപ്ലൈ കുറയുമെന്നാണല്ലോ നമ്മളൊക്കെ പണ്ട് എകനോമിക്സ് പഠിച്ചത്. അത് പ്രകാരം ഞങ്ങള്‍ടെ നാട്ടില്‍ ഒരു ബസ്‌ കിട്ടാന്‍ വല്യ പാടാ. അപ്പൊ എട്ടര ക്ക് വീട്ടീന്ന് ഇറങ്ങിയാല്‍ ഒരു 9 മണിക്ക് ബസ്‌ കിട്ടിയാല്‍ സുഖമായി 11 മണിക്ക് പാലയില്‍ എത്താം! കല്യാണവും കൂടം.. ഇതായിരുന്നു എന്റെ പ്ലാന്‍!


പ്ലാന്‍ അനുസരിച്ച് ഞാന്‍ മലബാറില്‍ കേറി. പഴയത് പോലെ അലംബാന്‍ ആരും ഇല്ല.. സാറാക്കുട്ടിയുടെ കെട്ടു കഴിഞ്ഞു അങ്ങ് ഗള്‍ഫിലാ. സ്വാനി യെ കാണാറുമില്ല. ശശിക്കുട്ടന്‍ എന്നെ പേടിച്ചു അങ്ങ് തലസ്ഥാനത്തേക്ക് "ഓണ്‍ സൈറ്റ് " വാങ്ങിച്ചു പോയി എന്നാണു ഗോസ്സിപ്പ്.(ഇവരെ അറിയാത്തവര്‍ ഒരു മലബാര്‍ യാത്ര വായിക്കുക..) ഞാന്‍ ഒറ്റക്കൊരു കംപാര്‍ത്മെന്റില്‍ അങ്ങനെ പുറത്തേക്കും നോക്കി ഇരിക്കുവാ. ട്രെയിന്‍ വിട്ടു തുടങ്ങിയപ്പോ തന്നെ തലേ ആഴ്ചത്തെ ക്ഷീണം കൊണ്ട് ഉറങ്ങി തുടങ്ങി.പിന്നെ എഴുന്നേറ്റപ്പോ ട്രെയിന്‍ നിര്തിയിട്ടെക്കുവ കാഞ്ഞങ്ങാട് സ്റ്റേഷനില്‍. എന്‍ജിന്‍ കേടായത്രേ, ഇനി മംഗലാപുരത്ത് നിന്ന് എന്‍ജിന്‍ എത്തിയാലേ മലബാര്‍ നീങ്ങി തുടങ്ങു! ചുരുങ്ങിയത് 2 മണിക്കൂര്‍ എങ്കിലും എടുക്കുമെന്ന് ജനസംസാരം. ചൂടെടുത്തിട്ടു ഉറങ്ങാനും മേലാ. അങ്ങനെ വെറുതെ വായുന്നോക്കി ഇരിക്കുമ്പോ ദേ പോകുന്നു പ്ലാട്ഫോമില്‍ കൂടെ നമ്മുടെ ശശിക്കുട്ടന്‍!

കണ്ട പാതി കാണാത്ത പാതി ഞാന്‍ അവിടുരുന്നു കൂവി "ശശിക്കുട്ടാ..".. ഒരു പെണ്‍കൊടിയുടെ ശബ്ദം കേട്ടതും മനസ്സില്‍ ഒരായിരം ലടടൂസ് പൊട്ടിച്ചു ശശിക്കുട്ടന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും പൊട്ടിയ ലഡ്ഡു നായ നക്കിയ ഒരെകസ്പ്രഷന്‍ ഇട്ടു മുതലാളി. എനിക്കത് തീരെ അങ്ങോട്ട്‌ പിടിച്ചില്ലെങ്കിലും ഞാന്‍ അങ്ങ് സഹിച്ചു.. നമ്മുടെ കൊച്ചന്‍ അല്ലെ! പോട്ടെ!

"എപ്പോ എത്തി ഡല്‍ഹിയില്‍ നിന്ന്?"

"ഞാന്‍ കഴിഞ്ഞ ആഴ്ച എത്തി.. വീട്ടില്‍ പോകുവാ , ഒരു കല്യാണം ഉണ്ട്.. നീ ആര്‍ക്കിട്ട് പണിയാന്‍ പോകുവാ?"

"ഞാന്‍ നമ്മുടെ ജോബച്ചായന്റെ കല്യാണത്തിന് പോകുവല്ലിയോ..!ശശിക്കുട്ടന്‍ ഒരു ഹെല്പ് ചെയ്യുവോ? എന്തായാലും ട്രെയിന്‍ ലേറ്റ് ആണ്.. ശശിക്കുട്ടന്‍ തിരുവല്ലയില്‍ ഇറങ്ങുമ്പോ എന്നെ ഒന്ന് വിളിച്ചുനര്‍ത്തനം. എനിക്ക് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാ.. അപ്പൊ ഞാന്‍ അലാറം വെക്കണ്ടല്ലോ.. എന്റെ ഫോണിനാണേല്‍ ചാര്‍ജും ഇല്ല."

"നീ ധൈര്യമായിട്ട് ഉറങ്ങിക്കോ അന്നക്കുട്ടീ.. ട്രെയിന്‍ എന്തായാലും ലേറ്റ് ആകും.. ഏഴു മണിയെങ്കിലും ആകാതെ ചെങ്ങന്നൂര് എത്തില്ല. നീ അലാറം ഒന്നും വക്കണ്ടാന്നെ. ഞാന്‍ നിന്നെ വിളിച്ചോളം. എന്നാ ശെരി ഞാന്‍ പോകുവാ!"

"ശെരി ശശിക്കുട്ടാ .. ഗുഡ് നൈറ്റ്‌ "

കുറച്ചു മുന്നോട്ടു നടന്നിട്ട് ശശിക്കുട്ടന്‍ തിരിഞ്ഞു നിന്ന് ഒരു കംബര്‍ത്മെന്റ്റ് മൊത്തം കേള്‍ക്കെ ഒരു അന്നൌന്സ്മെന്ട "എടീ... നീ ഒന്നൂടെ ആലോചിക്കു കല്യാണത്തിന് പോകുന്ന കാര്യം .. മനുഷ്യന്റെ ജീവിതം വെറുതെ കുട്ടിചോരാക്കണോ?"

 ഉത്തരം പറയാന്‍ അറിയഞ്ഞിട്ടല്ലെങ്കിലും എന്റെ "ഇമേജ്" ഇന് കോട്ടം വരാതിരിക്കാന്‍ ഞാന്‍ മറുപടി ഒരു ക്ലോസപ്പ് പുഞ്ചിരിയില്‍ ഒതുക്കി.

 മംഗലാപുരത്ത് നിന്ന് എന്‍ജിന്‍ കൊണ്ടുവന്നു 2 മണിക്കൂര്‍ ലേറ്റ് ആയി മലബാര്‍ യാത്ര പുനരാരംഭിച്ചു

പിറ്റേ ദിവസം രാവിലെ ആറെ മുക്കാല്‍ :

അപ്പര്‍ ബെര്‍ത്തില്‍ നിന്ന് ഞാന്‍ കണ്ണ് തുറന്നു നോക്കി. 7 മണി ആയിട്ടില്ല.. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി ഇട്ടെക്കുവ.. എന്റെ ഒരു കാല്കുലഷന്‍ വച്ച് ചെങ്ങനശ്ശേരി ആയി കാണണം. അത് കഴിഞ്ഞാല്‍ തിരുവല്ല.. എവിടെ എത്തി എന്നറിയാന്‍ ഞാന്‍ എണീറ്റ്‌ താഴെ സൈഡ് ബെര്‍ത്തില്‍ ഇരിക്കുന്ന കഷണ്ടി മാമനെ വിളിച്ചു.. "എകസ്ക്യുസ് മീ..".. എവിടെ.. അങ്ങേരു തിരിഞ്ഞു നോക്കിയില്ല..

ഞാന്‍ വീണ്ടും വിളിച്ചു.. "അങ്ക്ല്.." ട്രെയിന്‍ ഇപ്പൊ മെല്ലെ ചലിച്ചു തുടങ്ങി.. അങ്ങേരു എന്നെ തിരിഞ്ഞു നോക്കി.. "ഏതാ സ്റ്റേഷന്‍ ?"

 "ഇപ്പൊ കായംകുളം കഴിഞ്ഞു മോളെ.. അടുത്ത സ്റ്റേഷന്‍ കരുനാഗപ്പള്ളി".

കര്‍ത്താവേ... ശശിക്കുട്ടന്‍ പണി പറ്റിച്ചു! പത്തനംതിട്ട ജില്ലക്കാരി ആയ ഞാന്‍ ഇതാ പത്തനംതിട്ടയും, ആലപ്പുഴയും കഴിഞ്ഞു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്റ്റേനിലേക്ക് പോകുന്നു.. താഴെ ഇരുന്ന മൊട്ട എന്റെ ആദ്യത്തെ വിളിക്ക് തന്നെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ ട്രെയിന്‍ വിടുന്നേനു മുന്നേ ചാടി ഇറങ്ങാരുന്നു! ഇനി പറഞ്ഞിട്ടെന്താ..

അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ കരുനാഗപ്പള്ളിയില്‍ കാലുകുത്തി! അപ്പൊ സമയം ഏകദേശം ഏഴര.. അവിടുന്ന് 2 ജില്ലകള്‍ പിന്നിട്ടു എന്റെ വീട്ടിലെത്തിയപ്പോ സമയം പത്തു മണി!

വീട്ടിലെത്തിയപ്പോ അപ്പച്ചന്‍ സിറ്റ് ഔട്ടില്‍ ഗേട്ടിലോട്ടും നോക്കി ഇരിപ്പുണ്ട്.. "എന്നതാടീ ഇത്രേം താമസിച്ചത് .. എപ്പോഴാ കല്യാണം ? "

 "ചില സാങ്കേതിക കാരണങ്ങള്‍ മൂലം എനിക്ക് കരുനാഗപ്പള്ളിയില്‍ ഇറങ്ങാനേ പറ്റിയുള്ളൂ.. പിന്നെ കല്യാണം! അപ്പച്ചനോട് ഞാന്‍ എത്ര കാല്യമായി പറയുന്നു ഒരു എനിക്ക് ഒരു ചെറുക്കനെ കണ്ടുപിടിച്ചു തരാന്‍.. ചെറുക്കനെ കിട്ടി കഴിഞ്ഞാല്‍ എപ്പോ വേണേലും കല്യാണം നടത്തരുതോ അപ്പച്ചാ"

"എഹ്.. അത്... നീ.. അതല്ല.. നിനക്ക് നല്ല വിശപ്പുണ്ടല്ലേ..പോയി എന്തേലും കഴിക്കു.."


ശശിക്കുട്ടാ.. പാക്കലാം!! ജാഗ്രതേയ്!! ഇന്നേക്ക് ദുര്‍ഗാഷ്ടാമി..

No comments:

Post a Comment