ചെന്നിത്തലയിൽ അമ്മവീടിനു നേരെ opposite ആണ് കന്യത്തറയിലെ വീട് - for us kids it was just 'കന്നിത്ര'. സ്വന്തം വീട്ടിലുള്ളതിലും സ്വാതന്ത്ര്യം അമ്മവീട്ടിലും അതിലും സ്വാതന്ത്ര്യം കന്നിത്രയിലും ഉള്ളത് പരമാവധി വസൂലാക്കുന്നത് summer vacations ന് ആണ്.
ഞങ്ങൾ vacation ന് എത്തി കഴിഞ്ഞാൽ അപ്പുച്ചായൻ VCR set ചെയ്ത് casettes ഒക്കെ എടുത്തു വച്ചിട്ട് വിളിക്കും, മിക്ക ദിവസവും show ഉണ്ടാവും. Audience ആയി ഞങ്ങൾ കുറേ കുഞ്ഞിപ്പിള്ളേരും അപ്പുച്ചായനും. അപ്പുച്ചായൻ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളായെ ഞങ്ങൾക്ക് തോന്നു. 20-25 വയസ്സ് പ്രായമുള്ള 3 പിള്ളേരുടെ അപ്പൻ ആണെന്നൊന്നും തോന്നുകയെ ഇല്ല. അവരും അപ്പുച്ചായനെ പപ്പാ എന്നൊന്നും അല്ല, അപ്പുച്ചായൻ എന്നു തന്നെയാ വിളിച്ചിരുന്നത്. (അവരുമായി ഞങ്ങൾക്ക് friendship ഒന്നും ഉണ്ടായിരുന്നില്ല, അവര് വല്യ അച്ചാച്ചന്മാർ ആണല്ലോ.)
For elders he was അപ്പു, for all others he was അപ്പുച്ചായൻ.
കേബിൾ കണക്ഷൻ എടുക്കാത്ത, Theatre ൽ പോയി സിനിമ കാണുന്നത് unpopular ആയ ഒരു ഫാമിലിയിൽ വളർന്ന അന്നക്കുട്ടിക്ക് this was priceless.
ചില ദിവസങ്ങളിൽ പുഞ്ചപ്പാടത്തിന്റെ നടുക്കുള്ള ഏറുമാടത്തിൽ ഇരുന്നു സന്ധ്യ ആവുന്നത് വരെ അപ്പുച്ചായന്റെ കൂടെ കളിക്കും, Shuttle കളിക്കും, ലൗലോലിക്ക പറിച്ചു തരും, പേരോർമ കിട്ടാത്ത വേറെയും കായ്കളും, കുട്ടപ്പനച്ചായന്റെ (അപ്പുച്ചായന്റെ father) രാത്രി പ്രാർത്ഥനയും കൂടി, അതിന്റെ ഭാഗമായി കിട്ടുന്ന അപ്പക്കഷണവും കഴിച്ചിട്ട് ഉറങ്ങാൻ അമ്മ വീട്ടിലേക്ക്..
അമ്മേടെ ജോലി related ആയി ഞങ്ങൾ കാർത്തികപ്പള്ളിയിൽ താമസിക്കുമ്പോ, visitors ഒന്നും ഇല്ലാത്ത കാലത്തും (ഞങ്ങളുടെ നാടല്ലല്ലോ ), സുഖ വിവരങ്ങൾ തിരക്കി "അമ്മിണിമ്മാമ്മോ.." വിളിയോടെ സ്കൂട്ടറിലോ, അതില്ലെങ്കിൽ സൈക്കിളിലോ ചെന്നിത്തലയിൽ നിന്ന് അപ്പുച്ചായൻ വരാറുണ്ട് - with a smile always on his face, ആ ചിരി - his children - ബെന്നിച്ചാച്ചനും, ജൂബിചാച്ചനും, ബീനചേച്ചിക്കും ഉണ്ട്.
തിരിച്ചൊരു ചിരിയോ ഒരു കപ്പ് ചായയോ പോലും പ്രതീക്ഷിച്ചില്ല ആ വരവുകളൊന്നും.
പിന്നീട് mobile phone ഒക്കെ വന്നു കഴിഞ്ഞു, അമ്മ പോയി കഴിഞ്ഞു, ആരെയും വിളിക്കാനോ സംസാരിക്കാനോ മടി തോന്നി കഴിയുന്ന കാലത്തും (ഇങ്ങോട്ട് വരുന്ന calls എടുക്കാൻ പോലും മടി ) - അപ്പുച്ചായൻ വിളിച്ചു കൊണ്ടേ ഇരുന്നു, വിളിച്ചാൽ എടുത്തില്ലെങ്കിൽ അടുത്ത വിളിക്കു പരിഭവം പറയുമെങ്കിലും അപ്പുച്ചായൻ വിളി നിർത്തിയിട്ടില്ല, "എന്താ വിളിക്കാത്തത്, ഇടയ്ക്കു വിളിക്കണം, വിളിച്ചു സംസാരിക്കണം " എന്നു ഓരോ വിളിയിലും ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു..
ഒരു ദിവസം ആ വിളിയും നിന്നു, അപ്പുച്ചായനും പോയി..
ഇപ്പൊ അകാലത്തിൽ ജൂബിച്ചാച്ചനും.
ജൂബിച്ചാച്ചാ, May your soul rest in peace along with അപ്പുച്ചായൻ!
Untimely deaths always inflict immense pain to the dear ones - may his family and the little ones find strength and solace in their journey ahead. 🙏🏻
No comments:
Post a Comment