Sunday, 25 October 2020

A "Thanksgiving" during Covid times!

2 gifts that Covid times brought for me :

1) My blogging hobby - that started and ended (ഏറെക്കുറെ ) with Infyblogs (Infosys intranet blogging space) around 2010-2013 - I revived that ഈ കോവിഡ് കാലത്ത്..

That was "the way out" I found to get "a pair of ears" to hear my വിശേഷങ്ങൾ (എന്റെ കൊച്ചിന്റെയും ) - as Covid had stolen my office tea breaks where I used to get a few audience!

Blogs became the "pair of ears" who patiently listened to my stories (whichever I told him.. വാ കൊണ്ടുള്ള കഥ പറച്ചിൽ അടുക്കളേൽ നിക്കുമ്പോഴും നടക്കും.. എഴുതണേൽ മിനക്കെട്ടിരിക്കണം എന്നുള്ള reason കൊണ്ട് പറയാതെ പോയവയും ഉണ്ട്)..

2) അമ്മൂമ്മ for Irene -

കോവിഡ് സ്റ്റാർട്ട്‌ ചെയ്ത സമയത്താണ് opposite flat ഇൽ ഒരു ആന്റി വരുന്നത് from Chennai.. ശാന്ത ആന്റി..

Then lockdown made her stay here for some more time and now she has been here for almost 6 months!! That was a really unexpected surprise for both of us (me and Irene). Since the time she came - till date - she has been an അടിപൊളി അമ്മൂമ്മ for Irene.

Cooking delicious food, stitching dresses for her, playing ludo with her, talking to her..

We had never expected that Irene would get a grandmotherly love and affection any time - since I did not have mother. കൊച്ചുമക്കളെ പറ്റി അമ്മച്ചിമാരൊക്ക (relatives) ഫോണിൽ excited ആയി സംസാരിക്കുമ്പോ I used to think "ഇവളെ പറ്റി ഇങ്ങനൊക്കെ സംസാരിക്കാൻ ആരുമില്ലല്ലോ " ന്ന്..

ഇപ്പൊ ആന്റീടെ relatives ഇവിടെ വരുമ്പോ പറയുന്നത് ആന്റിക്ക് ഫോണിൽ full time Irene ന്റെ കാര്യമേ ഉള്ളു പറയാൻ എന്നാണ്.. ആന്റീടെ അനിയത്തിമാരുടെ മക്കളുടെം കൊച്ചുമക്കളുടേം ഒക്കെ ചങ്ക് കൂട്ടാണിപ്പോ Irene!!

Photo : ശാന്ത ആന്റിയും ശാന്ത ആന്റീടെ അമ്മയും ആണ്.. Irene ന്റെ ഇപ്പോഴത്തെ ludo team.. (കൂടെ ഞാനും ഉണ്ടേ..!!)

പറഞ്ഞു വന്നത് - As life unflods, we as human beings - would feel helpless regarding some things in life where "we" have no solutions - but destiny or God - whatever you call it - would have some sweet surprises/plans in store for you - that would come in at times when you least expect that! 😊

Stay happy! Be positive! Let life unflod it's beauty - give it time! 🥰

Thursday, 22 October 2020

ഇതൊരു വെട്ടുകത്തി അല്ല, ഇതൊരു ലോലിപോപ്പും അല്ല!!

Online ക്ലാസ്സിന്റെ ഭാഗമായി ഈ പിള്ളേർക്കോരോ activities ഉണ്ടാവും..

അവര് അന്നന്നു പഠിച്ച ചില വാക്കുളുടെ ചിത്രം ഒട്ടിക്കൽ..

ഈ ചിത്രം കണ്ടു പിടിക്കാൻ ആണ് പാട്.. ഉദാഹരണത്തിന് 'hat' ആണെങ്കിൽ പിന്നെ അതിന്റെ പടം അന്വേഷിച്ചു ഇവിടുള്ള സകല magic pot ഉം (alias കളിക്കുടുക്ക ) തപ്പൽ ആണ് ആശാട്ടി..

ചിലതു എത്ര നോക്കിയാലും കിട്ടാത്തുമില്ല.. അങ്ങനെ കിട്ടാത്തപ്പോ എന്റെ ഉള്ളിലെ ചിത്രകാരി ഉണരുകയും സ്വന്തം കൈപ്പണിയിൽ ഞാൻ ആ പടം വരച്ചു -  അത് വെട്ടി അവൾ നോട്ട്ബുക്കിൽ ഒട്ടിക്കുകയും ചെയ്യും..

ഞാൻ എന്നോട് തന്നെ "Keep it up my girl! Well done!" ന്നൊക്കെ പറഞ്ഞു ഇരുന്നപ്പോഴാ ഇന്ന് 'pin' ന്റെ പടം ഒട്ടിക്കാൻ വരുന്നതും, കിട്ടാതായപ്പോ ഞാൻ കളർ പെൻസിൽ ഒക്കെ എടുത്തു പടം വരച്ചതും..

വരച്ചു കഴിഞ്ഞ് വെട്ടി ഒട്ടിക്കാൻ കൊച്ചിന് ഹാൻഡ് ഓവർ ചെയ്തപ്പോ പടം കണ്ടു അവളുടെ കമന്റ്‌ : "ലോലിപോപ്പിനു yellow കളർ കൊടുത്താ മതിയാരുന്നു.. Red വേണ്ടാരുന്നു.." ന്ന്!!

ദിതിനെ ഒക്കെ സഹായിക്കാൻ പോയ എന്നെ മടലെടുത്തടിക്കണം! 👿👿

Saturday, 17 October 2020

My Family - As in the UKG notebook 2020

An extract from UKG notebook meant to familiarise kids with the members of "My Family" in the year 2020.

വീട്ടുജോലികൾ ഒരാളുടെ മാത്രം കുത്തക അല്ലെന്നും, എല്ലാരും കൂടെ ചേർന്ന് ചെയ്യേണ്ടതാണെന്നും ഒക്കെ പറഞ്ഞോണ്ടിരിക്കുന്നവർ ഇതുപോലെ UKG notebook ഒക്കെ ഒന്നു മറിച്ചു നോക്കുന്നത് നല്ലതാരിക്കും! ഓരോരുത്തരുടേം roles and responsibilities are defined very clearly!

ഇതൊക്കെ നിങ്ങളും പഠിച്ചതല്ലേ? എക്സാം നു പഠിച്ചു എഴുതീട്ടില്ലേ?

എന്നിട്ട് എങ്ങനെ ഇതൊക്കെ മറന്നു സംസാരിക്കാൻ കഴിയുന്നു?

UKG ഇൽ ഉഴപ്പിയതോണ്ട് basic concepts ഒന്നും അത്ര thorough ആയിട്ട് പഠിക്കാത്തെന്റെ കുഴപ്പവാ..!

"Sister helps mother in household works while my brother plays football with his friends " ന്നൂടെ ഉണ്ടാരുന്നേൽ പൊളിച്ചേനെ!! 😝

Thursday, 15 October 2020

ടെക്‌നോപാർക്കിന്റെ സുരക്ഷ ഈ കണ്ണുകളിൽ ഭദ്രം

ചിത്രത്തിൽ കാണുന്നത് Technopark ന്റെ സുരക്ഷ ഉറപ്പുവരുത്താൻ 4 ദിക്കുകളും മോണിറ്റർ ചെയ്യുന്ന task force അംഗങ്ങളായ "The കാക്ക squad " ആണ്.

കാക്കാശ്ശേരിൽ വീട്ടിലെ മൂത്ത കാർന്നോരായ ദാമോദരൻ ചേട്ടനാണ് സ്‌ക്വാഡിന്റെ "സ്‌ക്വാഡ്രൺ ലീഡർ". അദ്ദേഹത്തിന്റെ മകൻ ആയ ഉണ്ണി (alias DUDE) ആണ് സ്‌ക്വാഡിലെ മറ്റൊരു സഹായി.

ഇവരെ കൂടാതെ തമിഴ് നാട് ഗവണ്മെന്റിന്റെ വിശിഷ്ട സേവ മെഡൽ നേടിയ പ്രമുഖ മലയാളി CID കളായ ദാസ്സനും വിജയനും ആണ് സ്‌ക്വാഡിൽ ഉള്ളത് (തെക്കോട്ടു നോക്കി ഇരിക്കുന്നത് ദാസൻ, മറ്റതു വിജയൻ ).

ടെക്‌നോപാർക്കിന്റെ തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത ഒരു 8 നില apartment ഇലാണ് ഇവർക്കു accommodation ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഏരിയ, food കോർട്ട്, സ്വിമ്മിംഗ് പൂൾ മുതലായ അത്യാധുനിക സൗകര്യങ്ങൾ വരെ അവിടെ ലഭ്യമാണ്.

കാക്ക സ്‌ക്വാഡിനിനോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ആശയ വിനിമയം മേഖലയിൽ ഇവരെ സഹായിക്കുന്ന പ്രാവച്ചംബലം പ്രാക്കളുടെ കാര്യം. പ്രാവച്ചംബലം പ്രതീഷ്, പ്രസന്നൻ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വലിയ ഒരു ടീം തന്നെ രംഗത്തുണ്ട്.

പ്രവാച്ചമ്പലം പ്രാവ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ പ്രജിത്തിന്റെ വാക്കുകളിലേക്ക് :
"കാക്ക സ്‌ക്വാഡിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങളുടെ സ്ഥിതി ദയനീയമാണ്. ഞങ്ങള്ക്ക് കമ്പനി accommodation തന്നിട്ടില്ല. യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നു മാത്രമല്ല, പരുന്തുംപാറ പുരുഷോത്തമൻ (alias പരുന്ത് പുരുഷു ), അയാളുടെ മച്ചമ്പി ഗരുഡാക്ഷൻ എന്നിവരുടെ നിരന്തരമായ ആക്രമണത്തെ ഭയന്നാണ് ഞങ്ങൾ ഓരോ നിമിഷവും ജോലി ചെയ്യുന്നത്."

ലേഖിക : "എന്താണ് അവരും നിങ്ങളുമായുള്ള പ്രശ്നം?"

പ്രജിത്ത് : "എന്റെ പൊന്നു ചേച്ചി, ഞങ്ങൾക്കവരുമായി ഒരു പ്രശ്നോം ഇല്ല.. ഈ ദാമോദരൻ ചേട്ടന്റെ മോൻ ഉണ്ണി (DUDE) ആ പരുന്തുംപാറക്കാർക്കിട്ടു എന്തോ പണി കൊടുത്തു. അവനെ തിരക്കിയാണ് അവര് വരുന്നത്. ദൂരെ നിന്ന് അവരുടെ വരവ് കാണുന്ന ദാമോദരൻ ചേട്ടൻ അപ്പോഴേ കാക്ക സ്‌ക്വാഡിലെ എല്ലാരേം കൊണ്ട് മുങ്ങും.. ജന്മനാ നിഷ്കളങ്കരായ ഞങ്ങൾ ഇതൊന്നുമറിയാതെ ജോലി തുടരുകയും  "ഉണ്ണ്യേന്ത്യേ.. ഉണ്ണ്യേന്ത്യേ..." ന്ന് അലച്ചോണ്ട് പരുന്ത് പുരുഷും സംഘവും ഞങ്ങളെ ഇഞ്ചപ്പരുവം ആക്കുകയും ചെയ്യും.
"Mujhe മാലൂം നഹീ.." ന്നൊക്കെ ആ മറുതകളോട് പറഞ്ഞാ മനസ്സിലാവണ്ടേ "

"ഇവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി ഞങ്ങൾ താമസം അപ്പുറത്തുള്ള C Block ലെ flat കളുടെ ബാൽക്കണിയിലേക്ക് മാറ്റി.. പക്ഷെ അവിടുത്തെ മനുഷ്യർ ഞങ്ങളോട് കടുത്ത വംശീയ വിവേചനവും, ചെയ്യാത്ത കുറ്റങ്ങൾ ഞങ്ങളുടെ മേൽ ആരോപിച്ചു ഞങ്ങളെ ആട്ടി ഓടിക്കുകയും ആണ്

ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ സഹോദരൻ പ്രശാന്ത് ആ കാണുന്ന ബാൽക്കണിയിൽ വെറുതെ ഇരിക്കുമ്പോ ഏകദേശം 5 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു :" എന്റെ sunflower ന്റെ seeds മോഷ്ടിക്കാൻ വന്നതാണല്ലേ കള്ള പ്രാവേ " ന്നും പറഞ്ഞു അവനെ ഓടിച്ചു വിട്ടിട്ടു ചെടി ചട്ടീലെ മണ്ണ് മാന്തി seed അവിടെ ഉണ്ടോ ന്ന് ഉറപ്പു വരുത്തി. ചില ദിവസങ്ങളിൽ "ബാൽക്കണിയിൽ അപ്പിയിടാൻ വന്നിരിക്കുവാ കള്ള പ്രാവ് " എന്ന് പറഞ്ഞാണ് അപഹസിക്കുന്നത്.

ഗതികെട്ട ഞങ്ങൾ പേര് കേട്ട ഗുണ്ട ആയ മൈനാഗപ്പള്ളി മൈനെന്ദ്രൻ ചേട്ടന്റെ സഹായം തേടി. ആ കൊച്ചിനെ വെറുതെ ഒന്നു പേടിപ്പിക്കാനായി കൊച്ചു ബാൽക്കണി ഡോർ തുറന്നു പുറത്തേക്കു വരുന്നതും നോക്കി മൈനെന്ദ്രൻ ചേട്ടൻ രാവിലെ ബാൽക്കണിയിൽ ഇരിക്കുവാരുന്നു. കഷ്ടകാലം എന്ന് പറയട്ടെ, കട്ടിലിൽ നിന്ന് എണീറ്റ കോലത്തിൽ, വായിലൊരു ബ്രഷുമിട്ടു സായി ബാബയുടെ മുടിയുമായി ഡോർ തുറന്നത് കൊച്ചിന് പകരം അതിന്റെ അമ്മയാരുന്നു.. ആ രൂപം കണ്ട ഷോക്കിൽ ഹിസ്റ്റീരിയ ബാധിച്ചു പറന്ന മൈനെന്ദ്രൻ ചേട്ടന്റെ തല ജനൽ ഗ്ലാസിൽ ഇടിക്കുകയും അദ്ദേഹം ഇപ്പോൾ ഉത്പാലക്ഷൻ ചേട്ടന്റെ ഉപ്പൻസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയിൽ കഴിയുകയും ആണ്.

മൈനെന്ദ്രൻ ചേട്ടൻ പക്ഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ  അദ്ദേഹത്തിന്റെ ചികിത്സാചിലവുകളും ഞങ്ങൾ വഹിക്കണമെന്ന് പക്ഷ്യാവകാശ ചെയർമാൻ ശ്രീമതി തത്തമ്മഠത്തിൽ താത്രിക്കുട്ടി നിർദേശിച്ചു.

ഞങ്ങൾക്കൊന്നേ ചോദിക്കാനുള്ളു : "പരുന്തുംപാറ ബ്രദർസ് ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെ കയ്യും കാലും കൊത്തിനുറുക്കിയപ്പോൾ എവിടെ ആയിരുന്നു ഈ സംഘടനകൾ ഒക്കെ? "

Tuesday, 13 October 2020

ഫൈനൽ ഇയർ ടൂറിലെ വഴക്കാളി പെൺപിള്ളേർ

പണ്ട്  പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ഫൈനൽ ഇയർ (2010) ഒരു 5 day ടൂർ പോയി..
ഗോവ, ബാംഗ്ലൂർ, മംഗ്ലൂർ കൊടൈക്കനാൽ ഒക്കെ..

Oru half of the time we had to spend for our travel inside the bus - which was indeed fun - ബാബുരാജ് സി വീടെ നാടൻ പാട്ടുകളും, പാരടിയും, ഡാൻസും കൂത്തുമൊക്കെയായി ഏതൊരു ടൂറും പോലെ തന്നെ..

ഗോവ എത്തിയത് ഒരു afternoon ആണു.. ഒരു ചെറിയ കടയിന്ന് ഗോവൻ സ്റ്റൈൽ fish fry ഒക്കെ കഴിച്ചത് ഇപ്പോഴും നല്ല ഓർമയുണ്ട് for lunch.. അവിടുന്ന് നേരെ റൂമിൽ പോയി റസ്റ്റ്‌ എടുത്തു.. വൈകിട്ടു ബീച്ചിലൊക്കെ പോയി.. അങ്ങനെ അങ്ങനെ ആ ദിവസം..

രാത്രി ചെക്കന്മാരെല്ലാം കൂടി as usual വെള്ളമടി, etc etc.. മ്മൾ പെൺപിള്ളേരൊന്നും ആ ഏരിയലോട്ട് പോവൂല്ല.. (You know - അന്നൊക്കെ നമ്മടെ മനസ്സിലുള്ള ഒരു  "value system" അതാണല്ലോ..)

നമ്മളൊക്കെ റൂമിൽ പോയി കിടന്നുറങ്ങി രാവിലെ എണീറ്റു റെഡി ആയി sight seeing ന് പോകാൻ സെറ്റ് ആയി ഇരുന്നു..

മണിക്കൂറുകൾ കഴിഞ്ഞിട്ടും ചെക്കന്മാരുടെ അനക്കം ഒന്നുമില്ല.. Hangover കാരണം ആരും എണീറ്റ ലക്ഷണം പോലുമില്ല.. നമുക്ക് ഗോവ ചുറ്റി കറങ്ങാൻ ഉള്ള സമയം ആണല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത് ന്ന് ഓർക്കുമ്പോ പെൺപിള്ളേർ കലിപ്പായി തുടങ്ങി..

അവസാനം "ചെറിയ" വഴക്കും, പെണ്പിള്ളേര് എന്തു ബോറത്തികളാണ് എന്നുള്ള ഒരു മുഖഭാവവും ഇട്ടു ചെക്കന്മാരൊക്കെ ഉച്ച ആയപ്പോഴേക്കും റെഡി ആയി വന്നു..

ആ വഴക്കിനെ കുറിച്ച് ഇന്നിരുന്നാലോചിക്കുമ്പോ വന്ന ചില thoughts  :

ആ ചെക്കന്മാരിൽ 90% പേരും ഗോവയിൽ അതിനു മുന്നെയോ അത് കഴിഞ്ഞോ (10 years now) എത്രയോ തവണ പോയിട്ടുണ്ടാവും.. അടിച്ചുപൊളിച്ചിട്ടുണ്ടാവും.. അവർക്ക് അതിനുള്ള സ്പേസ്, ഫ്രീഡം ഒക്കെ society കൊടുക്കുന്നുണ്ട്..

കല്യാണം കഴിഞ്ഞാലും ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ്‌ പോകാം ഒറ്റയ്ക്ക് (വിതൗട് partner), without even a tinge of any odd feeling that a woman in the same shoes would have( or the people around her expects her to have)..

എനിക്കുറപ്പുണ്ട്  ആ കൂട്ടത്തിൽ ഉണ്ടാരുന്ന പെൺപിള്ളേരിൽ 95% പേരും ആ ട്രിപ്പ്ന്  മുന്നോ അത് കഴിഞ്ഞോ ഗോവ കണ്ടിട്ടുണ്ടാവില്ല ന്ന്.. അവർക്കാർക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല.. അവരുടെ "priorities" വേറെയാണല്ലോ നമ്മുടെ സോഷ്യൽ സെറ്റ് അപ്പ്‌ വച്ചു..

ഗോവ പോട്ടെ - ഏതേലും ഒരു കൂട്ടുകാരീടെ കൂടെ ഒരു ദിവസം 2 മണിക്കൂർ സ്വസ്ഥമായി ചുമ്മാ തൊട്ടടുത്ത  സിറ്റിയിലോ മാളിലോ ഒന്നു കറങ്ങാൻ പോലും അവര് പോയിട്ടുണ്ടാവില്ല കല്യാണം കഴിഞ്ഞ്.. 

They would not be even aware that they are now like that. They would be happy in the world they are confined to..

That shows how much conditioned and happy we are to the norms (loving chains) tied by the society for women.

അപ്പൊ ചെക്കന്മാരെ നിങ്ങളോടാ -

 അന്ന് കലാഹിച്ച നിങ്ങളുടെ classmates നോട് - അവർക്കു ഗോവ കാണാൻ കിട്ടിയ (with no chains bound) ആദ്യത്തെയും അവസാനത്തെയും ചാൻസ് നിങ്ങളുടെ ആഘോഷരാവിൽ മുങ്ങിപ്പോകുമ്പോ അതിനോടുള്ള പ്രതിഷേധം ആയിട്ട് കണ്ടാൽ മതി..

നിങ്ങൾക്കിനീം ഇനീം ചാൻസ് കിട്ടില്ലേ.. നിങ്ങളുടെ ലോകം എന്നും വിശാലമായി അങ്ങനെ കിടക്കുവല്ലേ..

Enjoy!!

(ഹോ.. കുശുമ്പ്  സഹിക്കാൻ പറ്റുന്നില്ലേ...!! കഷണ്ടി പണ്ടേ ഉള്ളോണ്ട് കുശുമ്പിന്റെ ഒരു കുറവുടെ ഉണ്ടാരുന്നുള്ളു..)