വെള്ളരിക്കാപ്പട്ടണത്തിലെ ഒരു ഫ്ളാറ്റ്.. സമയം രാത്രി 12 മണി..
അകത്തേക്കു കേറാനായി രണ്ടു പേര് മെയ്ൻ ഡോറിനടുത്തേക്ക് വരുന്നു.. ഫ്ളാറ്റിൽ പുതിയ ഫിന്ഗർ പ്റിന്റ് ഓതറൈസ്ട് എന്റ്റി സിസ്റ്റം സ്ഥാപിച്ചിട്ട് 4 ദിവസം ആയതെ ഉള്ളു.. അതായത് ഫ്ളാറ്റിലേക്ക് കയറാനുള്ള ഡോർ തുറക്കണമെന്കിൽ യന്തൃത്തിലെ വിരലടയാളം ചേരണം എന്നർത്ഥം..
ആദ്യത്തെ വ്യക്തി അവിടുത്തെ സ്ഥിര താമസക്കാരനാണ്. അദ്ദേഹം ധൃതി പിടിച്ച് അകത്തേക്കു കയറാൻ ശ്രമിക്കുന്നു.. പക്ഷേ യന്ത്രം സമ്മതിക്കുന്നില്ല.. ആ മാന്യദേഹം സെക്യൂരിററി ചേട്ടനോട് പറയുന്നു : "അല്ലയോ മഹാനുഭാവാ, 10 വിരലിൽ ഏതിന്റെ അടയാളമാണ് കൊടുത്തതെന്നോർമ്മയില്ല.. നേരം വൈകിയ നേരത്ത് ഇനി എല്ലാ വിരലുകളും ശ്രമിച്ചു നോക്കാതെ ഞാൻ കയറി പോയ്കോട്ടേ?"
സെക്യൂരിററി ചേട്ടൻ : "അയ്യോ സാർ, സാറിനെ എനിക്ക് പരിചയം ഉണ്ടെങ്കിലും യന്ത്രം പറയാതെ കയറ്റിവിടാൻ നിർവ്വാഹമില്ല.. ക്ഷമയോടെ എല്ലാ വിരലുകളും പരീക്ഷിച്ചു നോക്കിയാലും.. യന്ത്രഭഗവതി അങ്ങയുടെ പ്രയത്നം കണ്ടു കടാക്ഷിക്കാതിരിക്കില്ല.."
സ്ഥിരതാമസക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തി: "ചേട്ടാ, ഞാൻ വിസിറ്ററാണ്.. പത്താമത്തെ ഫ്ളാറ്റിലൊന്ന് പോകണം.."
സെക്യൂരിററി ചേട്ടൻ: "അതിനെന്താ .. ആ രെജിസ്റ്ററിൽ പേരെഴുതിയിട്ട് കയറിക്കോളൂ..ഡോർ ഞാൻ ക്യാബിനിൽ നിന്ന് തുറന്ന് തരാം.. വിസിറ്റർസിന് യന്ത്രത്തിന്റ പരിശോധന ഇല്ല.."
കാശു കൊടുത്ത് ഫ്ളാറ്റ് മേടിച്ച ഉടമയ്ക്കും, വാടക കൊടുത്ത് താമസിക്കുന്ന വാടകക്കാരനും മാത്റമേ ഉള്ളു പരിശോധന..
No comments:
Post a Comment